Friday, September 16, 2011

മരിക്കാതെ

എന്നോകൊല്ലപ്പെട്ട മരത്തിന്റെ
ബെഞ്ചിലിരുന്നു
മരിച്ച മരത്തിന്റെ ശേഷിപ്പായ 
കടലാസ്സില്‍
വനനശീകരണത്തെക്കുറിച്ച് 
ഞാനെഴുതി


പാപം ചെയ്യുന്നവന്റെ
മനസ്സാക്ഷിയുടെ , കയ്യില്‍
കല്ലുകൊടുത്ത്
ഉന്നം തെറ്റാതെറിയാന്‍ 
ഊര്‍ജം കൊടുത്തെഴുതി

മരത്തിന്‍ ശവപ്പെട്ടിമേല്‍
മരിച്ചുജീവിക്കുന്നവര്‍ 
മണ്ണ് എറിയവേ
അകലെ, മുളകഷ്ണത്തിന്‍ 
ദ്വാരങ്ങളില്‍
കാറ്റ് കയറിയിറങ്ങി
പാട്ട് മൂളുന്നതറിഞ്ഞു


മരിച്ചു രൂപം നഷ്ട്ടപ്പെടുന്നവര്‍
മരിക്കാതെ ;
മറ്റു രൂപങ്ങളില്‍ ,
ജീവിക്കുന്ന   മരത്തെ 
മരണപ്പെടുത്തുവതെങ്ങനെ ?







4 comments:

  1. മരിച്ചു രൂപം നഷ്ട്ടപ്പെടുന്നവര്‍
    മരിക്കാതെ മറ്റു രുഉപങ്ങളില്‍ ജീവിക്കുന്ന
    മരത്തെ മരണപ്പെടുത്തുവതെങ്ങനെ ?

    ആദ്യമായാണിവിടെ..അര്‍ത്ഥസംമ്പുഷ്ടമായ വരികള്‍ വളരെ ഇഷ്ടപ്പെട്ടു.

    എന്നോകൊല്ലപ്പെട്ട മരത്തിന്റെ ബെഞ്ചിലിരുന്നു
    മരിച്ച മരത്തിന്റെ ശേഷിപ്പായ കടലാസ്സില്‍
    വനനശീകര്‍ണത്തെക്കുരിച്ചു ഞാനെഴുതി

    ReplyDelete
  2. മരിച്ചു രൂപം നഷ്ട്ടപ്പെടുന്നവര്‍
    മരിക്കാതെ മറ്റു രുഉപങ്ങളില്‍ ജീവിക്കുന്ന
    മരത്തെ മരണപ്പെടുത്തുവതെങ്ങനെ ?

    നല്ല വരികള്‍, കവിത ഇഷ്ടമായി

    ReplyDelete